Monday, 22 May 2017

ഭഗവതി

മൂലാധാരേ സ്ഥിതം സര്വ്വ പ്രാണിനാം പ്രാണധാരകം
മൂലാദി ബ്രഹ്മപര്യന്തം ഭജേ ചൈതന്യ കാരകം

കുണ്ടലിനീ ജാഗരനത്തിന്റെ ആദ്യപടിയിൽ നില്കുന്ന സാധകർ, എല്ലാം എകമെന്നുള്ള ഭാവനയിലെക്കെത്തിയാൽ മാത്രമേ മാനുഷിക ചക്രങ്ങൾ വിട്ടു മണിപൂരകത്തിലെക്കും അവിടുന്നങ്ങോട്ട് തലച്ചോർ വരെയുള്ള ഊർജ്ജ പ്രവാഹം സാദ്ധ്യം ആകുകയുള്ളൂ എന്നും അർത്ഥം
ദേഹവും ദേഹിയും ഒന്നാണെന്നും അവകൾ പരമാത്മാവിൽ പരാശക്തി സൃഷ്ടിച്ച പ്രതിബിംബങ്ങൾ മാത്രമാണെന്നും ഉള്ള തത്വഗ്രഹണം സിദ്ധിച്ചാൽ മാത്രമേ ഈ പാമ്പിനെ കിട്ടൂ. അങ്ങനെ ഉള്ളവരിലെ ഭഗവതി പൂർണ്ണമായി ഉണരൂ.
ആദിമ ശിവശക്തി സംഗമത്തിന്റെ സങ്കല്പം കൊണ്ടു തന്നെ (പേര് ചിന്തിക്കുമ്പോൾ തന്നെ) ഭൂമിയും ആകാശവും എല്ലാം രൂപം കൊണ്ടെന്നു തോന്നിക്കുന്ന മായ ഇവിടെ രൂപം കൊണ്ടു. നാമം (ശബ്ദം) സൃഷ്ടിക്കു നിദാനമായി എന്ന തത്വം ആണ് പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ സൃഷ്ടി മുഴുവൻ മായ എന്ന് കരുതുന്ന ഉത്തമ സാധകർക്ക് മാത്രം ലഭിക്കുന്ന ഭഗവതീ,
ചേർന്ന് നില്ക്കുന്ന സമസ്ത അറിവുകളും വസ്തുക്കളും എല്ലാമെല്ലാം ഹൃദയ പദ്മത്തിൽ ലയിച്ചു നിഷ്കാമ - നിസ്സംഗ ഭാവനയിലെക്കെത്താൻ സാധകരെ ഉപദേശിച്ചിരിക്കുന്നു. അത്തരത്തിൽ ഉള്ള ആത്മാക്കൾക്ക് മാത്രം സിദ്ധിക്കുന്ന മഹാ ഭഗവതിക്ക് പ്രണാമം!!

ഭാരതീയ ഗുരു പരമ്പരക്ക് നന്ദി …

No comments:

Post a Comment