Saturday, 14 January 2017

ഭവാൻ

“ഭവാൻ ഭീഷ്മശ്ച കർണശ്ച കൃപശ്ച സമിതിഞ് ജയഃ 
അശ്വത്മമാ   വികർണശ്ച  സൗമദത്തിസ്തഥൈവച" 

ആദ്യത്തെ ആൾ ദ്വൈതത്തിന്റെ ആചരണ രൂപിയായ ദ്രോണാചാര്യർ.  അടുത്തയാൾ ഭ്രമരൂപിയായ ഭീഷ്മപിതാമഹൻ,   വികാരഉദ്ഗമനമാണ് ഭ്രമം, അവസാനം വരെ ഈ ഭ്രമം നിലനിൽക്കുന്നു.  പിതാമഹൻ എന്നു പറയപ്പെടുന്നത് അതുകൊണ്ടാണ്.   സമസ്ത സേനകളും നാശമടഞ്ഞിട്ടും പിതാമഹൻ ജീവിതം  തുടരുന്നു.  ശരശയ്യയിൽ ചേതന മങ്ങി  കിടന്നപ്പോഴും ജീവിതം നിലനിർത്തിയിരുന്നു.   അങ്ങനെ ഭ്രമരൂപിയായി. ഭ്രമം  മരണപര്യന്തം നിലനിന്നു. പിന്നെയുള്ളത് വിജാതീയ കർമ്മരൂപിയായ കർണനും. സമരവിജയിയായ കൃപാചാര്യനുമാണ്.   സാധകനിലുള്ള കൃപയുടെ ആചരണമാണ് കൃപാചാര്യർ. ലക്ഷ്യപ്രാപ്തിയോടെ പരമാചര്യനായി ശോഭിക്കുന്ന കൃപയുടെ  ധാമമാണ് കൃഷ്ണൻ,  സാധനകൾ നടത്തുമ്പോൾ നാം പരമാത്മാവിൽ നിന്നും  ഭിന്നരത്രേ.  വിജാതീയ പ്രവർത്തനമാകുന്നു ജീവിതം, മോഹരൂപത്തിലുള്ള സമർദ്ദ തന്ത്രമാണത്.  ഈ പരിതഃസ്ഥിതിയിൽ സാധകൻ  ദുർബലനായി കൃപകാണിക്കാൻ തുടങ്ങിയാൽ   പുരോഗതിക്ക് തടസ്സമുണ്ടാകും.  ദയ കാട്ടിയതുകൊണ്ട് സീതക്ക് ലങ്കയിൽ കഴിയേണ്ടിവന്നു. സാധനാകാലത്തിൽ വിശ്വാമിത്രൻ  ത്രിശങ്കുവിന്റെ മേൽ ദയകാട്ടിയതിനാൽ തപോബലം നഷട്ടപ്പെട്ട് പതിതനായി. ശക്തികൾ ഉണരുമ്പോൾ സദ്ധികൾ ഉണ്ടാവുന്നു,  എന്നാൽ അവ കാമക്രോധലോഭാമോഹാതികൾ പോലെ മോക്ഷപ്രാപതിക്ക് തടസ്സമുണ്ടാക്കുന്നു.

മായ അനേകം തടസ്സങ്ങൽ ഉണ്ടാക്കുന്നു.  ഐശ്വര്യം പ്രദാനം ചെയ്യുന്നു. അത്രത്തോളം തന്നെ സിദ്ധനാക്കുകയും ചെയ്യുന്നു.  ഈ നിലയിലെത്തിയ സാധകന്  ആപത്തുകൾ ഇല്ലാതാക്കാം. മരണാസന്നനായ രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാം  എന്നാൽ ഇങ്ങനെ പ്രകടിപ്പിക്കുന്നത് തൊഴിലാക്കിയാൽ അയാൾ അധഃപതനത്തിലേക്ക് വഴുതി വിഴും. ഭജന-ചിന്തനക്രമങ്ങൾ തകരാറിലാവും, അങ്ങനെ വഴിതെറ്റി പ്രകൃതിയുടെ പ്രഹരങ്ങൾ   തുടരെ എൽക്കേണ്ടിവരും  ലക്ഷ്യം വിദൂരത്തിലായിരിക്കുമ്പോൾ സാധകൻ വിട്ടുവീഴ്ചകൾ ചെയ്താൽ  ആ അസ്ഥാനത്തുള്ള കരുണ്യപ്രകടനം   യുദ്ധജേതാക്കളാകേണ്ട   തന്റെ ഭടന്മാരെ മുഴുവൻ  അസ്തപ്രജ്ഞരാക്കിയെന്നു വരും അതിനാൽ സാധകൻ വിജയലബ്ധിവരെ  സൂക്ഷിച്ചു കഴിയണം. (ദയ ഇല്ലെങ്കിൽ കശാപ്പുക്കാരനെന്നു കരുതപ്പെടും, ദയ കാട്ടിയാലോ ആപത്തിൽ വിഴുകയും ചെയ്യും.)   

സൃഷ്ടിയിലുള്ള വസ്തുക്കളാൽ ആകർഷിക്കപ്പെടുന്നത് ആസക്തിമൂലമാകുന്നു. ഇങ്ങനെയുള്ള ആസക്തിയുടെ പ്രതിരൂപമാക്കുന്നു അശ്വത്ഥാമാ. ദ്വൈതത്തിന്റെ ആചരണരൂപമാക്കുന്നു ദ്രോണാചര്യർ.  ദ്വൈമാകുന്നു  ആസക്തിയുടെ  ജന്മദാതാ.  ദ്രോണാചര്യരുടെ കയ്യിൽ  ആയുധം ഉള്ള കാലം വരെ അദ്ദേഹം അജയ്യനാകുന്നു.  അദ്ദേഹത്തെ ആരാലും മരണപ്പെടുത്താൻ സാദ്ധ്യമല്ല. അതിനാൽ ശ്രീകൃഷ്ണന്റെ ഉപായത്താൽ  അശ്വത്ഥാമാവിനെ കൊന്നു  എന്നുപറയുന്നു.ഇതു കേട്ട് തന്റെ മകനാണ് മരിച്ചതെന്ന് വിശ്വസിച്ച ദ്രോണാചര്യർ തപ്തചിത്തനായി ശസ്ത്രവിഹീനനായി നിലംപതിച്ചു. തത്സമയം അദ്ദേഹത്തെ വധിച്ചു. പുത്രന്റെ മേൽ ഉണ്ടായ അത്യാസക്തി മൂലം സ്വയം മൃത്യുവിന് ഇരയായി. അശ്വത്ഥാമാ  ദീർഘജീവിയായിരുന്നു.  എങ്കിലും ജീവിതത്തിന്റെ അന്തിമക്ഷണം  വരെ ആസക്തി എന്ന ഈ ബാധ നിലനിന്നിരുന്നു.  അതിനാൽ ചിരംജീവി എന്നു പറയുന്നു.

വികൽപരൂപി കർണ്ണൻ!  സാധനയുടെ ഉന്നാതാവസ്ഥയിലേക്ക് എത്തുന്നതു  വരെ  മനസ്സിൽ സങ്കൽപവികൽപങ്ങൾ ഉണ്ടാകും.  ഉന്നതാവസ്ഥയിൽ വിശിഷ്ടസങ്കൽപങ്ങൾ ഉണ്ടാകും. സ്വരൂപപ്രാപ്തിയോടെ ഭഗവാനിൽ നിന്നും സദ്ധികളും അലൗകികശക്തികളും കിട്ടും. എന്നാൽ സാധകന്റെ ദൃഷ്ടി എപ്പോഴും കർമ്മത്തിൽ മാത്രമായിരിക്കണം . കർമ്മഫലത്തിൽ ആകാംക്ഷ ഉണ്ടാകാൻ പടില്ല   അന്തുകൊണ്ടെന്നാൽ ഭഗവത് ചിന്തനത്തിനു പകരം   ഐശ്വര്യാദിസിദ്ധികളുടെ സങ്കൽപവികൽപങ്ങൾ ഉണ്ടാകും.  ഇത് സാധകന് ഭയങ്കരബാധയുണ്ടാകും.  ഈ വികൽപമാകുന്നു വികർണൻ.

ഭ്രമമായി ശ്വാസം ഭൂരിശ്രവാകുന്നു. സാധനയുടെ തരം ഉയർന്ന്  ഉന്നതസ്ഥിതിയിൽ എത്തുമ്പോൾ പ്രശംസകൾ കിട്ടാൻ  തുടങ്ങും. ഇദ്ദേഹം സിദ്ധനാകുന്ന ,  ദിവ്യശക്തിയുള്ള മഹാത്മാവാകുന്നു.   ലോകപാലകർ പോലും  ഇദ്ദേഹത്തിന്റെ മുന്നിൽ തലകുനിക്കുന്നു.    മത്രമല്ല  ഇദ്ദേഹത്തിന്റെ  കൂടെയുള്ളവരെയും ലോകർ ബഹുമാനിക്കുന്നു. എന്നിങ്ങനെ പ്രശംസിക്കുന്നത് കേട്ട് സന്തോഷാതിരേകത്തിൽ മുങ്ങി ഒഴുകി പോകും.   ഈ ഭ്രമമായ ശ്വാസമാകുന്നു ഭുരീശ്രുവ  . പ്രശംസകൾ ഒന്നിനു മേൽ  ഒന്ന് എന്നിങ്ങനെയുണ്ടാകുന്നത് അത്യാധികരഞ്ചിതമാവുന്നു.  ഇതിനാൽ സാധകന്റെ സാധനകളിൽ ക്ഷയം സംഭവിക്കുന്നു. ഇതുപോലെ ഭ്രമമായി ശ്വാസമകുന്നു ഭൂരിശ്രവ. സംയമത്തിന്റെ ഉന്നതസ്ഥിതിയിൽ ഉണ്ടാകുന്ന പ്രകൃതികളുടെ നാമമാകുന്നു  ഇത്.    ബാഹ്യപ്രവർത്തികളൂടെ അംഗ ഉപാംഗവുമാകുന്നു.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment