ഒരു ധ്യാന സാധകൻ സദാ മനസ്സിനെ നിരീക്ഷിക്കുന്നവനായിരിക്കണം കാരണം നിരീക്ഷകനെ വെട്ടിച്ചു കൊണ്ട് പല പല വഴികളിലൂടെ മനസ്സ് തന്റെ ചിന്തകളേ പുറം തള്ളും. നാം അത്രയ്ക്കും ജാഗ്രതയിലിരുന്നാൽ മാത്രമേ മനസ്സിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് അറിയാനാകൂ. അതറിയാൻ ശ്രമിച്ചില്ലങ്കിൽ എന്താണ് കുഴപ്പം? അറിയാൻ ശ്രമിക്കുന്നില്ലങ്കിൽ നാം അസ്വസ്ഥനായി കൊണ്ടിരിക്കും എന്നത് തന്നെ ഫലം.
കാരണം നമ്മളിൽ അസ്വസ്ഥത അനുഭവിക്കുന്നു എങ്കിൽ ഓർക്കുക അപ്പോൾ നമ്മൾ നിരീക്ഷണത്തിൽ അല്ല എന്നതു തന്നെ. നമ്മുടെ മനസ്സ് കലുഷിതമായിരിക്കുമ്പോൾ ചിന്തകളുടെ തീവ്രത കൂടും ശരിയായ ധ്യാനസാധകൻ ഇത്തരം ചിന്തകളുടെ കാരണത്തിനെ തേടി അതിനു പരിഹാരം കൊടുത്ത് മനസ്സിനെ ശാന്തതയിലെത്തിക്കുന്നു.
എന്നാൽ ഈ വിധത്തിൽ നിരീക്ഷിച്ച് ശാന്തമാക്കുവാൻ പരാജിതനാക്കുന്ന സാധകൻ തന്റെ സ്വന്തം മനസ്സിന്റെ ചിന്തകളുടെ ഒഴുക്കിൽപ്പെട്ടു അസ്വസ്ഥനായി സ്വയം പഴിച്ച്, സാധനയുടെ ആദർശങ്ങളേ അറിയാതെയെങ്കിലും കുറ്റം പറയുന്ന അവസ്ഥയിലേയ്ക്ക് പതിക്കും. ഓർക്കുക അഹം ബ്രഹ്മാസ്മി എന്നുച്ചരിച്ച നാവിന് സ്വയം പഴിക്കാനാകുമോ? ആക്കുന്നു എങ്കിൽ മനസ്സിന്റെ ചിന്താ രീതിക്ക് മാറ്റം വന്നു എന്നല്ലേ?
നിരീക്ഷണത്തിന്റെ അഭാവം നമ്മളിൽ ആസുരിക ഭാവങ്ങളേ വേഗം വളർന്നു പന്തലിക്കാൻ അവസരം നൽകുന്നു. അതിനാൽ നമ്മുടെ ബുദ്ധിയെ മറയ്ക്കാൻ മനസ്സിനെ അനുവദിക്കരുത് അനുവദിച്ചാൽ നമ്മളിൽ വിവേകം നശിക്കും, നാം നമ്മല്ലാതെ ആയി തീരും.
*കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment