'' രാവും പകലും, ദിവസം ഇരുപത്തിനാല് മണിക്കൂറും നിങ്ങൾ ചിന്തിച്ചുകൊണ്ടേയിരിക്കുന്നു. കാമനകളും, സ്വപ്നങ്ങളും നെയ്തുക്കൊണ്ടിരിക്കുന്ന ഒരു ഭ്രാന്തമായ അവസ്ഥ.
ഇതൊരു രോഗാതുരമായ, അസ്വാഭാവികമായ അവസ്ഥയാണ്. ഇത് നിങ്ങളെ അഭ്യസിപ്പിച്ചതാണ്. നിങ്ങളുടെ മതം, വിദ്യാഭ്യാസം എന്നിവയെല്ലാം എങ്ങനെ ചിന്തിക്കണം എന്ന് നിങ്ങളെ പഠിപ്പിക്കുന്നു. മനസ്സിനെ ഓൺ ചെയ്യാനല്ലാതെ, എങ്ങിനെ ഓഫ് ചെയ്യാമെന്ന് ആരും പറഞ്ഞു തരുന്നതുമില്ല.
ഇവിടെ എന്രെ പ്രവർത്തനം അതെങ്ങനെ ഓഫ് ചെയ്യാമെന്ന് പഠിപ്പിക്കലാണ്. ആവിശ്യമുള്ളപ്പോൾ മാത്രം ഓൺ ചെയ്യതാൽ മതിയല്ലോ? ആഴമുള്ള നിശ്ശബ്ദതയിലേക്ക് നിങ്ങളെ എത്തിക്കണം. ആ നിശ്ശബ്ദമായ ഇടങ്ങളിൽ മാത്രമെ അസ്തിത്വത്തിന്രെ അപാരമായ മഹിമയെകുറിച്ച് ബോധവരായി തീരുകയുള്ളൂ.
ജീവിതം പൊടുന്നനെ അത്യധികം പ്രസക്തവും, അർത്ഥപൂർണ്ണവുമായിത്തീരും. ഈ അസ്തിത്വത്തിൽ പ്രാർത്ഥനാനിരതനായിത്തീരുന്ന അമൂല്യ നിമിഷങ്ങൾ! ''
ഓഷോ
കടപ്പാട് ഗുരു പാരമ്പരയോട്
No comments:
Post a Comment