നേരം പുലർന്നു , അന്ദരീക്ഷത്തിൽ നല്ല സുഗന്ധം പകർന്ന് കൊണ്ട് ചന്ദനത്തിരികൾ അവരുടെ കർമ്മകാണ്ടത്തിൽ , വിളക്കുകളുടെ തിരി പിഴിഞ്ഞ് ദീപം പകരുന്ന സാധകനോട് ധ്യാന ഹാളിൽ ഇരിക്കുന്ന ധ്യാനഗുരു പറയുകയുണ്ടായി
ധ്യാനഗുരു : നീ നിലത്തു കിടക്കുന്ന ആ പൂവിനെ കണ്ടോ
സാധകൻ : അതെ കണ്ടു ഗുരു
ധ്യാനഗുരു : എങ്കിൽ ആ പൂവ് എടുത്ത് ആ വിശുദ്ധപുസ്തകത്തിൽ വയ്ക്കാമോ
സാധകൻ : തീർച്ചയായും വയ്ക്കാം ഗുരു , പക്ഷെ
ധ്യാനഗുരു : പിന്നെ എന്താ ഒരു പക്ഷെ
സാധകൻ : ഉപയോഗിച്ച പൂക്കൾ പൂജയ്ക്ക് എടുക്കാറില്ല എന്ന് കേട്ടിടുണ്ട് ഗുരു
ധ്യാനഗുരു : അങ്ങനെയോ , അങ്ങനെയെങ്കിൽ പിന്നെ പൂജ എങ്ങനെ ചെയ്യും
സാധകൻ : ഉപയോഗിക്കാത്ത പൂക്കൾ ഉപയോഗിക്കാല്ലോ ഗുരു
ധ്യാനസാധകൻ : പൂക്കൾ വണ്ടുകളുടെയും , പൂമ്പാറ്റകളുടെയും മറ്റും ഭക്ഷണപാത്രം ആണ് എന്ന് കേട്ടിടുണ്ട്
സാധകൻ ഒരു നിമിഷം നിശ്ചലം ആയി നിന്നു , നിലത്ത് കിടക്കുന്ന പൂവും , വിശുദ്ധഗ്രന്ഥവും , സുഗന്ധം പരത്തുന്ന ചന്ദനത്തിരിയും , ധ്യാനഹാളും , ധ്യാനഗുരുവും ആ സാധകന്റെ നിശ്ചലതയ്ക്ക് സാക്ഷ്യം വഹിച്ചു
**കടപ്പാട് ഗുരുപരമ്പരയോട്**
No comments:
Post a Comment